അതിർത്തി തർക്കങ്ങൾ പരിഹരിക്കാനായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി. ഓഗസ്റ്റ് 19 നാണ് ദൗലത്ത് ബേഗ് ഓൾഡിയിലും ചുഷൂലും ആറ് ദിവസം നീണ്ടുനിന്ന മേജർ ജനറൽ തല ചർച്ചകൾ ആരംഭിച്ചത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളുടെ പടിഞ്ഞാറൻ സെക്ടറിലെ എൽഎസിയിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പങ്കുവച്ചിരുന്നു. വിപുലമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ ബ്രിക്‌സിലെ അംഗത്വം വിപുലീകരിക്കാൻ സമ്മതിക്കുകയും, ആറ് രാജ്യങ്ങളെ ബ്ലോക്കിൽ ക്ഷണിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയും ഷി ജിൻപിംഗും തമ്മിലുള്ള അനൗപചാരിക സംഭാഷണം നടന്നത്.
അതേസമയം മാർഗ്ഗനിർദ്ദേശങ്ങളിലും തത്ത്വങ്ങളിലും മാറ്റങ്ങൾ വരുത്തിയ ശേഷം, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളെ ഗ്രൂപ്പിലെ പുതിയ അംഗങ്ങളായി അംഗീകരിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ തീരുമാനിച്ചു .
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…