ശ്രീനഗർ: കശ്മീരിൽ നാല് ജില്ലകളിലായി ആറിടങ്ങളിൽ എൻ ഐ എ റെയ്‌ഡ്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. ഭീകര ബന്ധമുള്ള വ്യക്തികളും സംഘടനകളും അവരുടെ ഇടപാടുകളും നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്ത് ഒരുകാലത്ത് ശക്തമായിരുന്ന ഇസ്ലാമിക ഭീകരവാദം പൂർണ്ണമായി അവസാനിപ്പിക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്‌ഷ്യം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസ്സുകളിൽ രണ്ടെണ്ണത്തിന് എൻ ഐ എ കുറ്റപത്രം നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന കേസ്സുകളിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് റെയ്‌ഡുകളുടെ ലക്ഷ്യം. ആവശ്യമെങ്കിൽ കൂടുതൽ കേസ്സുകൾ രജിസ്റ്റർ ചെയ്യുമെന്നും എൻ ഐ എ അധികൃതർ അറിയിച്ചു.
2019 ൽ കേന്ദ്ര സർക്കാർ ഭരണഘടനയുടെ വകുപ്പ് 370 റദ്ദാക്കിയ ശേഷമാണ് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ ബാധിച്ചിരുന്ന ഭീകരവാദം അവസാനിച്ചത്. എങ്കിലും ഭീകര സംഘടനകൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. വിദേശ സ്രോതസ്സുകളാണ് കേന്ദ്രം ആദ്യം ഇല്ലാതാക്കിയത്. ഈ ഘട്ടത്തിൽ കേരളത്തിൽ നിന്നടക്കമുള്ള ആഭ്യന്തര സ്രോതസ്സുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് എൻ ഐ എ
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !