അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനവും വെടിവയ്പ്പും. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്‌ക്കായി പള്ളിയിലെത്തിയവർക്ക് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. കൂടാതെ പള്ളിയിലെ വൈദികനെ തട്ടിക്കൊണ്ട് പോയി.
നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ഓവോ മേഖലയിലാണ് ആക്രമണം നടന്നത്.
പള്ളിയ്‌ക്ക് അകത്തേക്ക് പ്രവേശിച്ച അക്രമികൾ ആദ്യം പള്ളിക്കകത്തേക്ക് സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ഓവോയിലെ സെന്റ് ഫ്രാൻസീസ് കാത്തലിക് പള്ളിയിലായിരുന്നു ആക്രമണം. പ്രസിഡന്റ് മുഹമ്മദു ബുഹാരി ആക്രമണത്തെ അപലപിച്ചു. ഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പള്ളിക്ക് പുറത്തുനിന്നും അകത്ത് നിന്നുമാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ഗവർണർ അകെരേദോലു ആവശ്യപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…