Politics

പൊലീസിനെ ആക്രമിച്ചതിനെ തുടർന്ന് തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉള്ള പ്രതിക്ഷേധത്തെ തുടർന്ന് തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കെപിസിസി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പൊലീസിനെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തിൽ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസിൽ കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് ഇന്നലെ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘ‍ർഷമാണുണ്ടായത്. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഫ്ലെക്സുകൾ നശിപ്പിച്ചു. കെപിസിസി ഓഫീസിനു നേരെ കല്ലെറിഞ്ഞു. മുന്നിലെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കെപിസിസി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം പട്ടിക കൊണ്ട് അടിച്ചുതകർക്കാനും ശ്രമമുണ്ടായി. മുതിർന്ന നേതാവ് എ കെ ആന്‍റണി ഇന്ദിരാ ഭവനിലിരിക്കേ ആണ് ഈ അക്രമമുണ്ടായത്. തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. ബോർഡുകളും മറ്റും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.

 

കെപിസിസി ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ എംജി റോഡിൽ കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച്, റോഡ് ഉപരോധിച്ചു. ഇടുക്കിയിൽ ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിന്‍റെ വാഹനം ആക്രമിച്ചു. കണ്ണൂർ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇരിട്ടിയിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. കൊല്ലം പന്മനയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. കാസർകോട് നീലേശ്വരത്തും പീലിക്കോടും കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു.

ഇതിനെല്ലാമിടയിൽ ഇന്നലെ വെള്ളയമ്പലത്ത് സിഐടിയു ഓഫീസിന് നേരെയും ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെയും കെപിസിസി ഓഫീസിലെ അക്രമത്തിന്റെയും പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രത തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് ഇന്ന് സംസ്ഥാനത്താകെ കരിദിനത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഇന്നും സംസ്ഥാനത്തെ തെരുവുകൾ കലാപകലുഷിതമാകാൻ തന്നെയാണ് സാധ്യത.

admin

Recent Posts

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

3 hours ago

ഷെയിനിന്റെ ഉദ്ദേശമെന്ത്? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ… | OTTAPRADAKSHINAM

കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan

3 hours ago

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…

3 hours ago

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

4 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

4 hours ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

5 hours ago