കോട്ടയം: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എന്‍എസ്‌എസ് രംഗത്ത്.
കാര്യക്ഷമമായി പോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എയ്ഡഡ് മേഖലയുടെ നടത്തിപ്പില്‍ ഭരണപരമായും രാഷ്ട്രീയമായും കൂടുതല്‍ ആധിപത്യം ഉണ്ടാക്കുവാനുള്ള ഗൂഢ ലക്ഷ്യം ഇതിന് പിന്നിലില്ല എന്ന് സര്‍ക്കാരിന് പറയാനാകുമോ എന്ന് കുറിപ്പില്‍ എന്‍എസ്‌എസ് ചോദിക്കുന്നു.
ഈ തെറ്റായ നീക്കത്തെ നിയമപരമായും അല്ലാതെയും നേരിടേണ്ട ബാദ്ധ്യത പതിറ്റാണ്ടുകളായി പൊതു വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നും അവരോടൊപ്പം ഇക്കാര്യത്തില്‍ എന്‍എസ്‌എസ് ഉണ്ടാവുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…
മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…
ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…