One of the most secure areas in the country; Know the features of the official residence of the Prime Minister of India
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നോൺ ഫ്ലയിങ് സോൺ ആണ്. രാജ്യത്ത് ഏറ്റവുമധികം സുരക്ഷ നൽകുന്ന മേഖലകളിൽ ഒന്നാണത്. എസ് പി ജി എന്ന എലൈറ്റ് ഗ്രൂപ്പ് നൽകുന്ന പ്രത്യേക സുരക്ഷയുള്ള സ്ഥലം. എന്നിട്ടും കഴിഞ്ഞ ദിവസം ഒരു അജ്ഞാത ഡ്രോൺ പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ പറന്നുവെന്ന വാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ് തന്നെയാണ് വിവരം ദില്ലി പോലീസിനെ അറിയിച്ചത്. പോലീസ് ഡ്രോൺ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയുടെ സുരക്ഷരാപരമായ പ്രത്യേകതകൾ പരിശോധിക്കാം. 7 ലോക് കല്യാൺ മാർഗ്ഗിലെ 12 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വില്ല കോംപ്ലെക്‌സാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. പഞ്ചവടി എന്നാണ് പ്രധാനമന്ത്രിയുടെ വസതിയുടെ പേര്. ഭഗവാൻ ശ്രീരാമൻ വനവാസം അനുഷ്ടിച്ച വനത്തിന്റെ പേരുകൂടിയാണ് പഞ്ചവടി. 1984 ൽ രാജീവ് ഗാന്ധിയുടെ കാലം മുതൽ പഞ്ചവടിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. ഇവിടെയാണ് പ്രധാനമന്ത്രി ഔദ്യോഗികവും രാഷ്ട്രീയവുമായ നിരവധി കൂടിക്കാഴ്ചകൾ നടത്തുന്നത്.
12 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന 5 ബംഗ്ലാവുകളാണ് പ്രധാനമന്ത്രിയുടെ വസതിയിലുള്ളത്. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. 1,3,5,7,9 എന്നിങ്ങനെയാണ് ബംഗ്ലാവുകൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചാം നമ്പർ ബംഗ്ലാവ് പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയും ഏഴാംനമ്പർ വസതി ഓഫിസുമാണ്. ഒൻപതാം നമ്പർ ബംഗ്ലാവ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഏജൻസിയായ എസ് പിജി യുടേതാണ്. മൂന്നാം നമ്പർ ബംഗ്ലാവ് അഥിതി മന്ദിരമായും ഒന്നാം നമ്പർ ബംഗ്ലാവ് ഹെലിപാഡായും ഉപയോഗിക്കുന്നു. 2003 മുതലാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ഹെലിപാഡ് ഒരുക്കിയത്. ഇതൊന്നും വലിയ ആഡംബര ബംഗ്ലാവ്വുകളൊന്നുമല്ല. രണ്ട് കിടപ്പ് മുറികളും ഒരു പ്രത്യേക മുറിയുമാണ് ഓരോന്നിലുമുള്ളത്. ഒരു ഭക്ഷണ മുറിയും, മുപ്പതോളം പേർക്ക് ഇരിക്കാവുന്നതുമായ ലിവിങ് റൂമുമാണ് പൊതുവായുള്ളത്.
പ്രധാനമന്ത്രിയുടെ വസതിയിലെ ഓരോ പ്രവർത്തനങ്ങൾക്കും പ്രോട്ടോകോളുകൾ ഉണ്ട്. കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്ന കെട്ടിടമായതിനാൽ കാര്യങ്ങൾ ബ്ലൂ ബുക്ക് എന്ന് പേരുള്ള ഔദ്യോഗിക രേഖയിൽ പറഞ്ഞിരിക്കുന്ന നിയമാവലികൾ പ്രകാരമാണ്. പ്രധാനമന്ത്രിയുടെ വസതിയേയും, ദില്ലിയിലെ സഫ്ദർജംഗ് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്ററോളം നീളമുള്ള ഒരു ഭൂഗർഭ പാതയുണ്ട് എന്നത് അധികമാർക്കുമ അറിയാത്ത കാര്യമാണ്. ട്രാഫിക് നിയന്ത്രണങ്ങൾ ഒഴിവാക്കി വി ഐ പി ഹെലികോപ്റ്റർ ലാൻഡ്‌ചെയ്യാനായി നിർമ്മിച്ചിരിക്കുന്നതാണ് ഈ വിമാനത്താവളം. 2010 ലാണ് ഈ ഭുഗർഭപാതയുടെ നിർമ്മാണം ആരംഭിച്ചത് 2014 ജൂലൈയിൽ ഇത് പൂർത്തിയായി. ആദ്യമായി ഈ പാത ഉപയോഗിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മയിലുകൾ ഉൾപ്പെടെയുള്ള മനോഹര പക്ഷികളുള്ള പുൽത്തകിടികളും ഉദ്യാനവും ഈ വസതിയെ മനോഹരമാക്കുന്നു. ലോക് കല്യാൺ മാർഗ്ഗിൽ പ്രവേശിക്കാൻ ഒരൊറ്റ ഗേറ്റ് മാത്രമാണുള്ളത്. അതാകട്ടെ എസ് പി ജി യുടെ ശക്തമായ സുരക്ഷാ വലയത്തിലുമാണ്.
ലോക് കല്യാൺ മാർഗ്ഗിൽ പ്രവേശിക്കുമ്പോൾ ആദ്യം പ്രവേശിക്കുന്ന കെട്ടിടം 9 RCR ആണ്. മുന്നിലാണ് പാർക്കിംഗ്, പിന്നെ റിസപ്ഷൻ ഏരിയ. ഇതിനപ്പുറം 7, 5, 3, 1 ലോക് കല്യാൺ മാർഗ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ കനത്ത സുരക്ഷയുള്ള അടച്ച സ്ഥലമാണ്. പ്രധാനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിമാർ എസ്‌പിജിക്ക് പേരുകൾ നൽകിയ സന്ദർശകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സുരക്ഷാ ഉപദേഷ്ടാവ്, ഉന്നത ബ്യൂറോക്രാറ്റുകൾ, ബന്ധുക്കൾ, അതിഥികൾ എന്നിവരുൾപ്പെടെ എല്ലാവർക്കും ഈ നിയമം ബാധകമാണ്. കൂടാതെ സന്ദർശകർ ഒരു ഐഡന്റിറ്റി കാർഡ് കരുതണം.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…