തളിപ്പറമ്പ്: ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാൾക്ക് ആദ്യം നൽകി എന്നതിന്റെ പേരിൽ കണ്ണൂരിലെ പൊറോട്ട സെന്ററിൽ സംഘർഷം.ഹോട്ടലുടമയെയും സഹായിയെയും മര്‍ദ്ദിച്ചു.സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.കപ്പാലത്തെ പഞ്ചാര സുബൈർ, ഞാറ്റുവയലിലെ റഷീദ് എന്നിവർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഞാറ്റുവയൽ ഫാത്തിമ മൻസിൽ അക്ബറിന്റെ പരാതിയിലാണ് കേസ്. ഞാറ്റുവയലിൽ അക്ബർ നടത്തുന്ന പൊറോട്ട സെന്ററിൽ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരൻ സദ്ദാമിനേയും മർദ്ദിച്ചതായാണ് പരാതി.
തന്റെ ഓർഡർ പരിഗണിക്കാതെ പിന്നാലെ വന്ന ആൾക്ക് പൊറോട്ട നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പ്രതികള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…
നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…