ദില്ലി: സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കണമെന്ന് കേന്ദ്ര സർക്കാർ. വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ ഭാരതി പ്രവീൺ അറിയിച്ചു.
ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് 2019ൽ തന്നെ ഐ.എം.എ ഡോക്ടർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. രാജ്യത്തെ എല്ലാ രജിസ്റ്റേർഡ് ഡോക്ടർമാർക്കും ഈ നിർദേശങ്ങൾ ബാധകമാണെന്നും ഇതിൽ ആരെങ്കിലും വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. കൂടാതെ,
രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ രാജ്യത്ത് ആകമാനം നിരവധി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രയോജനം വിവേചനരഹിതമായി എല്ലാ രോഗികൾക്കും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…