തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, പ്രതികരണവുമായി മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ്. പറയാനുള്ളത് ആരെയും ഭയക്കാതെ താന്‍ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ക്രിസ്ത്യാനികളെ ബി.ജെ.പിക്കാര്‍ വേട്ടയാടിയതായി അറിയില്ലെന്നും മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്നും ജോര്‍ജ് കോർട്ടിച്ചേർക്കുകയും ചെയ്തു.
മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്നം തീരുമെന്നും ഒരു മതക്കാരെയും മോശമായി പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ കഴിയുന്ന തടവുപുള്ളികളുടെ കാര്യത്തില്‍ തനിക്ക് സാധിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും റിമാന്‍ഡില്‍ വിട്ട ജഡ്ജിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറയുകയും ചെയ്തു.
അതേസമയം, പി.സി ജോര്‍ജിനെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. 33 വര്‍ഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസ്സുണ്ട് എന്ന ഹര്‍ജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ‘പരസ്യ പ്രസ്താവനകള്‍ നടത്തരുത്, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയനാകണം’-തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി നിര്‍ദ്ദേശിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…
ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…
ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…
വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ
ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…
ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…