ബംഗളൂരു: മഴ തടസപ്പെടുത്തിയ നിർണ്ണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 21 റൺസിന് ജയിച്ചെങ്കിലും മത്സരത്തിൽ തങ്ങളുടെ ഒരു ബൗളർ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയതോടെ പാക് വിജയത്തിന്റെ ശോഭ കെട്ടു.
പാക് ഫാസ്റ്റ് ബൗളർ ഇന്നത്തെ മത്സരത്തിൽ നിന്നുൾപ്പെടെ 16 സിക്സുകളാണ് വഴങ്ങിയത്. ഇതോടെ ലോകകപ്പിൽ ഒരു സീസണിൽ ഏറ്റവുമധികം സിക്‌സർ വഴങ്ങുന്ന താരമായി റൗഫ്. സിംബാബ്‌വെയുടെ ടിനാഷെ പന്യങ്കാര 2015 ലോകകപ്പിൽ 15 സിക്‌സറുകൾ വഴങ്ങിയതായിരുന്നു ഇതുവരെയുള്ള വലിയ റെക്കോഡ്. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ താരവും ഹാരിസ് റൗഫാണ്. 13 വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും 469 റൺസാണ് താരം വിട്ടുകൊടുത്തത്. ഇന്നത്തെ മത്സരത്തിൽ റൗഫ് 10 ഓവറിൽ 85 റൺസ് വഴങ്ങിയപ്പോൾ ഷഹീൻഷാ അഫ്രീദി 90 റൺസാണ് വഴങ്ങിയത്. ഹസൻ അലി 10 ഓവറിൽ 82 റൺസ് വഴങ്ങി.
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ്, നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ കിവികൾ 401 റൺസെന്ന വമ്പൻ സ്‌കോറാണ് ഉയർത്തിയത്. മറുപടി ലക്ഷ്യത്തിലേക്ക് പാകിസ്ഥാൻ ബാറ്റ് വീശിയായപ്പോഴേക്കും മഴയെത്തി .ഇതോടെ ലക്ഷ്യം 342 ആയി വെട്ടിക്കുറച്ചു. 25 ഓവറിൽ പാകിസ്ഥാൻ ഒരേയൊരു വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസ് നേടി നിൽക്കവേ വീണ്ടും മഴവന്നതോടെ മഴ നിയമപ്രകാരം 21 റൺസ് മുന്നിലുള്ള പാകിസ്ഥാൻ വിജയിക്കുകയായിരുന്നു. ഓപ്പണർ ഫഖർ സമാൻ 81 പന്തിൽ പുറത്താകാതെ 126 റൺസ് നേടി, ഒപ്പം നായകൻ ബാബറും 63 പന്തിൽ 66 റൺസുമായി നിന്നു.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…