വ്യാജ രേഖകൾ ഉപയോഗിച്ച് നേപ്പാൾ അതിർത്തി വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ പൗരന്മാരെയും അവരുടെ കൂട്ടാളിയെയും ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്ന് വ്യാജ ഇന്ത്യൻ ഐഡൻ്റിറ്റി കാർഡുകളും പിടിച്ചെടുത്തു.
പാകിസ്ഥാൻ സ്വദേശികളായ മുഹമ്മദ് അൽതാഫ് ഭട്ട്, സയ്യിദ് ഗജൻഫർ, ശ്രീനഗർ സ്വദേശി നസീർ അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിലൊരാളായ മുഹമ്മദ് അൽതാഫ് ഭട്ട് പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഹിസ്ബുൾ മുജാഹിദീനിൽ നിന്ന് പരിശീലനം നേടിയതായി എടിഎസ് പറയുന്നു.
മൂവരും ഇന്ത്യയ്ക്കുള്ളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എടിഎസ് ഇൻസ്പെക്ടർ ജനറൽ നിലബ്ജ ചൗധരി വെളിപ്പെടുത്തി. പാകിസ്ഥാൻ ചാരന്മാർ നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഉദ്ദേശിക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ എടിഎസിന് ലഭിച്ചിരുന്നതായും ചൗധരി കൂട്ടിച്ചേർത്തു.
ഇവർക്ക് ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള ഉദ്ദേശ്യമുണ്ടെന്നും ഐഎസ്ഐയുടെ സഹായത്തോടെ പരിശീലന ക്യാമ്പ് ലഭിച്ചിട്ടുണ്ടെന്നും ഇൻ്റലിജൻസ് ലഭിച്ചതായും ചൗധരി പറഞ്ഞു.
ഈ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്, ഗോരഖ്പൂരിലെ എടിഎസ് ഫീൽഡ് യൂണിറ്റ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇന്തോ-നേപ്പാൾ അതിർത്തിയിലെ സോനൗലിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഫരെൻഡയിൽ നിന്നാണ് മൂവർ സംഘം പിടിയിലായത്.
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…
ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…