ഇസ്ലാബാമാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഭക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പ്രഖ്യാപിച്ചു .രാജ്യത്ത് ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചതോടെ ജോലിസ്ഥലത്തേക്ക് എത്താൻ കഴുതവണ്ടിക്ക് അനുമതി തേടിയിരിക്കുകയാണ് വ്യോമയാന അതോറിറ്റി ജീവനക്കാരൻ.
നിലവിൽ പാകിസ്ഥനിൽ പെട്രോളിന് ലിറ്റിന് 209.86 രൂപയും ഡീസലിന് 204 രൂപയുമാണ് വില. ഇത് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് ജീവനക്കാരൻ കഴുതവണ്ടി ആശയവുമായി അധികൃതരെ സമീപിച്ചത്. ഇസ്ലമാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 25 വർഷമായി ജോലി ചെയ്യുന്ന രാജാ ആസിഫ് ഇഖ്ബാൽ ആണ് വ്യോമയാന അതോറിറ്റി ഡയറക്ടർ ജനറലിന് കത്തയച്ചത്. എന്നാൽ ജീവനക്കാർക്ക് ഇന്ധന അലവൻസ് നൽകുമെന്നും മെട്രോ ബസ് സൗകര്യം ഏർപ്പെടുത്തിയതായും സിഎഎ വ്യക്തമാക്കി. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ചർച്ചയിൽ ഐഎംഎഫുമായി പാകിസ്ഥാന് ധാരണയിൽ എത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നതായി ധനമന്ത്രി പ്രഖ്യാപനം നടത്തിയത്.
ഇതിന് ശേഷം രണ്ട് തവണയായി വർദ്ധിപ്പിച്ചാണ് ഇന്ധനവില ഇരുനൂറ് കടത്തിയത്.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് എണ്ണ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും രാജ്യം സാമ്പത്തികമായി തകരാതിരിക്കാൻ ഈ നീക്കം അനിവാര്യമായിരുന്നുവെന്നുമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത്.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…