അഴിമതിയില്ലാത്ത ഭരണം, വിലക്കയറ്റമില്ലാത്ത കേരളം എന്നതായിരുന്നു നാലു വര്‍ഷം മുന്‍പ് ഇടത് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് അവരുടെ പ്രഖ്യാപനം. അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയനും അതാവര്‍ത്തിച്ചു. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും കുരിശിലേറ്റി വിചാരണ നടത്തിയ സിപിഎം ഇപ്പോള്‍ നടത്തുന്നത്, ഭരണമാണോ ഭരണാഭാസമാണോ എന്ന് സഖാക്കള്‍ പോലും ചോദിക്കുന്ന സമയമാണിത്. കാരണം, ഉപ്പ് തൊട്ട് കർപ്പൂരം വരെ സാധനങ്ങൾക്ക് വില കൂടുകയാണ്. ഇപ്പോഴിതാ, പിണറായി വിജയൻറെ നശിച്ച ഭരണത്തിനെതിരെ ഒരു യുവതിയുടെ വാക്കുകൾ ശ്രദ്ധേയമായി മാറുകയാണ്.
കണ്ടല്ലോ…ഖജനാവ് കാലിയാണെന്നും കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും പരിതപിക്കുന്ന കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തും തീവെട്ടിക്കൊള്ളയും നേരിട്ട് ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ലോക കേരളസഭയെന്ന സമാനതകളില്ലാത്ത ധൂര്‍ത്തിന്റെ കഥ കേട്ട് മലയാളികള്‍ ലജ്ജിച്ച് തല താഴ്ത്തിയിരുന്നു. ഒരാള്‍ക്ക് ഉച്ച ഊണിന് രണ്ടായിരത്തോളം രൂപ ചെലവാക്കി എന്നറിയുമ്പോഴറിയാം പാഴ്‌ചെലവിന്റെ ആഴം. കേന്ദ്രം നല്‍കിയ പണം വകമാറ്റി ചെലവാക്കിയതു പോലെ തന്നെയാണ് വിലക്കയറ്റവിഷയത്തിലും സംഭവിച്ചത്. വൈദ്യുതി നിരക്ക് കൂട്ടിയത് സര്‍ക്കാരാണ്. മറ്റ് സാധന വിലക്കയറ്റവും രൂക്ഷമാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് തന്നെയാണ് പൊതു ജനങ്ങളുടെ അഭിപ്രായം.
തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…
ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…
കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…
ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan
ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak