പാലക്കാട്: പാർട്ടിയിൽ ആറു മാസത്തെ സസ്പെൻഷൻ നടപടി നേരിട്ട പി കെ ശശി എം എൽ എയെ സി പി എം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ ശുപാർശ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. അടുത്ത ജില്ലാ കമ്മിറ്റിയിൽ പി കെ. ശശി പങ്കെടുക്കും.
പീഡന വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തത്. മാർച്ചിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയമായതിനാൽ ശശിക്ക് പാർട്ടി ഭാരവാഹിത്വം നൽകുന്നത് നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. മുതിർന്ന നേതാവായ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഡി വൈ എഫ് ഐ ജില്ലാ നേതാവായ യുവതി ശശിക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. പി കെ ശ്രീമതിയും എ കെ ബാലനും ഉൾപ്പെട്ട അന്വേഷണക്കമ്മിഷൻ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ യുവതി പൊലീസിന് പരാതി നൽകിയിരുന്നില്ല.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…