കഠ്മണഡു: ആയിരക്കണക്കിന് പര്‍വ്വതാരോഹകരെക്കൊണ്ട് എവറസ്റ്റ് കൊടുമുടിയും തോറ്റു.വര്‍ഷം തോറും ഇവര്‍ നിക്ഷേപിക്കുന്ന മാലിന്യം ലോകത്തേറ്റവും ഉയരമുള്ള കൊടുമുടിയിലും നിറയുകയാണ്.
കഴിഞ്ഞ രണ്ടു മാസം കൊണ്ട് എവറസ്റ്റ് ശുചീകരിച്ച ഷെര്‍പ്പകള്‍ ഇവിടെ നിന്ന് നീക്കിയത് 11,000 കിലോ മാലിന്യമാണ്. ഇവയില്‍ നാലു മൃതദേഹങ്ങളും പെടുന്നു. ഇവയില്‍ രണ്ടെണ്ണം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്ളാസ്റ്റിക്ക് കുപ്പികള്‍, ഒഴിഞ്ഞ ഓക്സിജന്‍ സിലിണ്ടറുകള്‍, കാനുകള്‍, ബാറ്ററികള്‍, തീറ്റസാധനങ്ങളുടെ പ്ളാസ്റ്റിക്കവറുകള്‍, അടുക്കള മാലിന്യങ്ങള്‍.. അങ്ങനെ പോകുന്നു മാലിന്യങ്ങളുടെ കണക്ക്.
നേപ്പാള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് എവറസ്റ്റ് ശുചീകരിച്ചത്. നൂറുകണക്കിന് ഷെര്‍പ്പകളുടെ സഹായത്തോടെ ശേഖരിച്ച മാലിന്യം വലിയ ഹെലിക്കോപ്ടറുകളിലാണ് താഴെ എത്തിച്ചത്. നേപ്പാള്‍ കരസേനാ വക്താവ് വിജ്ഞാന്‍ ദേവ് പണ്ഡെ അറിയിച്ചു. നാലു മൃതദേഹങ്ങളില്‍ ഒന്ന് റഷ്യന്‍ പര്‍വ്വതാരോഹകന്റെയും ഒന്ന് നേപ്പാളി പര്‍വ്വതാരോഹകന്റെയുമാണ്. മുന്‍ വര്‍ഷങ്ങളിലും എവറസ്റ്റ് ശുചിക്കാന്‍ ശ്രമം നടന്നിരുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…