India

‘പ്രധാനമന്ത്രി സംഗ്രഹാലയ’ രാജ്യത്തിന് സമർപ്പിച്ചു; ഡിജിറ്റലായി പണം കൊടുത്ത് ടിക്കറ്റെടുത്തു; മ്യൂസിയത്തിലെ ആദ്യ സന്ദർശകനായി നരേന്ദ്ര മോദി; മുൻപ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഇനി പൊതുജനങ്ങൾക്കും അടുത്തറിയാം

ദില്ലി: ഭാരതത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്തിൽ എല്ലാ സർക്കാരുകൾക്കും പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ’ മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ ഡിജിറ്റലായി പണം നൽകി ടിക്കറ്റെടുത്ത അദ്ദേഹം തന്നെ മ്യൂസിയത്തിലെ ആദ്യ സന്ദർശകനുമായി മാറി.

2022 ൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് മ്യൂസിയം രാജ്യത്തിന് വലിയ പ്രചോദനമാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ കുടുംബങ്ങൾ ഇവിടെയുണ്ട്. അവരുടെ സാന്നിധ്യത്താൽ ഈ ചടങ്ങ് മനോഹരമായെന്നും അദ്ദേഹം പറഞ്ഞു.’ഭരണഘടനാപരമായ ജനാധിപത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ ഓരോ പ്രധാനമന്ത്രിയും തങ്ങളുടേതായ സംഭാവന നൽകിയിട്ടുണ്ട്. അവരെ ഓർക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ യാത്രയെ അറിയുക എന്നതിന് സമമാണ്. മ്യൂസിയം സന്ദർശിക്കുന്ന എല്ലാവരും അവരുടെ സംഭാവനകളെ കുറിച്ച് അറിയുമെന്നത് തീർച്ചയാണ് ‘- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥയും മ്യൂസിയത്തിലുണ്ട്. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ‘ധർമ്മ ചക്രമേന്തിയ കൈകൾ’ ആണ് മ്യൂസിയത്തിന്റെ ലോഗോ. ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങളും നേതാക്കൾക്ക് ലഭിച്ച ഉപഹാരങ്ങൾ, സ്മരണികകൾ, പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ, അവരുടെ ജീവിതം, ഇന്ത്യൻ രാഷ്ട്രീയ ഗതി വിഗതികൾക്ക് രൂപം നൽകിയ വിവിധ ആശയങ്ങൾ തുടങ്ങി 43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്.മാത്രമല്ല വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദർശനവുമുണ്ട്. നെഹ്രുവിന്റെ പേരിൽ അറിയപ്പെടുന്ന തീൻമൂർത്തി ഭവൻ വളപ്പിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 271 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം.

എന്നാൽ ആദ്യകാലത്ത് ബ്രിട്ടീഷ് സേനാ മേധാവിയുടെ ആസ്ഥാനമായിരുന്ന തീൻമൂർത്തി ഭവൻ 1947നു ശേഷം പ്രധാനമന്ത്രി നെഹ്രുവിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായി. നെഹ്രു മ്യൂസിയം, ലൈബ്രറി,നെഹ്രു പ്ലാനറ്റേറിയം എന്നിവ ഇവിടെയുണ്ട്. കൂടാതെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എക്സിക്യൂട്ടീവ് കൗൺസിൽ അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് പ്രധാനമന്ത്രി സംഗ്രഹാലയയുടെ സൂത്രധാരൻ

admin

Recent Posts

ആകാശചുഴിയിൽ ആടിയുലഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം ! ക്ഷമാപണവുമായി സിങ്കപ്പൂർ എയർലൈൻസ്; അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കമ്പനി സിഇഒ

ആകാശ ചുഴിയിൽ പെട്ട് വിമാനംഅതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിങ്കപ്പൂർ…

9 seconds ago

ഇപ്പൊ ശര്യാക്കി തരാം ! ഞാനൊന്ന് ടൂർ പോയി വന്നോട്ടെ

മാർച്ച്‌ 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച്‌ 24 ആണ് മേയറെ പറഞ്ഞത്…

5 mins ago

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ! മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും ; സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…

35 mins ago

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

2 hours ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

2 hours ago