ദില്ലി: കൂനൂർ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അന്തിമോപചാരം അർപ്പിക്കും. ഇന്ന് രാത്രി 9.00 മണിയോടെ ആയിരിക്കും പ്രധാനമന്ത്രി ദുരന്തത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും പ്രണാമം അർപ്പിക്കുക.
അതേസമയം രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ വകുപ്പ് സഹമന്ത്രി അഹയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. അന്ത്യകർമ്മങ്ങൾ നാളെ ദില്ലി കന്റോണ്മെന്റിൽ നടക്കും.
നാളെ പകൽ 11.00നും 2.00നും ഇടയിൽ ഭൗതിക ദേഹം ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭൗതിക ദേഹം കാമരാജ് മാർഗിൽ നിന്നും ദില്ലി കന്റോണ്മെന്റിൽ എത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…