പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണ സംഘത്തിലെ ഇരുചക്ര വാഹനത്തില്‍ നിന്ന് വടിവാള്‍ താഴെ വീണുവെന്ന പരാതി പോലീസ് തള്ളി. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന അരിവാളാണ് ജാഥയ്ക്കിടെ വീണതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും റിപ്പോര്‍ട്ട് കൈമാറും.
ഈ മാസം അഞ്ചിന് വൈകിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയില്‍ പര്യഖനം നടത്തുന്നതിനിടെയാണ് പര്യടന സംഘത്തെ അനുഗമിച്ചിരുന്ന ഷാജി എന്ന സിപിഎം പ്രവർത്തകന്റെ ബൈക്കില്‍ നിന്ന് അരിവാള്‍ വീണത്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പ്രചരണ റാലിയില്‍ വടിവാള്‍ കണ്ടുവെന്ന ആരോപണം അന്വേഷിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രചരണ റാലിയില്‍ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടം. അതിനാല്‍ ആയുധം വീണത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്നാണ് ടീക്കാറാം മീണ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ പോലീസ് റിപ്പോർട്ടിൽ വടിവാൾ അരിവാൾ ആയതിനു പിന്നിൽ അരിവാൾ രാഷ്ട്രീയം തന്നെയാണെന്ന ആരോപണവും ശക്തമാണ്
ഹ-മാ-സി-ൻ്റെ കൂ-ട്ട-ക്കു-രു-തി-യ്ക്ക്- പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ ; പിന്നിലെ കാരണം ഇത്...ഞെട്ടിക്കുന്ന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ !
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.…
ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ…
ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…
ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…
ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?