ഷില്ലോങ് : നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ മേഘാലയയിൽ 44.73 ശതമാനം വോട്ടുകളും നാഗാലാൻഡിൽ 57.06 ശതമാനം വോട്ടുകളും രേഖപ്പെടുത്തിയാതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണി വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാർച്ച് രണ്ടിനാണ് ജനവിധി അറിയാനാകുക.
അതെ സമയം മൂന്നു സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുകയാണ്. തമിഴ്നാട്ടിലെ ഈറോഡ് (ഈസ്റ്റ്), ബംഗാളിലെ സാഗർദിഗി, ജാർഖണ്ഡിലെ രാംഗഢ് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഈറോഡ് (ഈസ്റ്റ്), സാഗർദിഗിയി എന്നീ മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎയുടെ മരണത്തെത്തുടർന്നും രാംഗഢിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎയെ അയോഗ്യനാക്കിയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…
അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal
ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…
രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…
ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…
സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…