ഷില്ലോങ് : നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ മേഘാലയയിൽ 44.73 ശതമാനം വോട്ടുകളും നാഗാലാൻഡിൽ 57.06 ശതമാനം വോട്ടുകളും രേഖപ്പെടുത്തിയാതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണി വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാർച്ച് രണ്ടിനാണ് ജനവിധി അറിയാനാകുക.
അതെ സമയം മൂന്നു സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുകയാണ്. തമിഴ്നാട്ടിലെ ഈറോഡ് (ഈസ്റ്റ്), ബംഗാളിലെ സാഗർദിഗി, ജാർഖണ്ഡിലെ രാംഗഢ് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഈറോഡ് (ഈസ്റ്റ്), സാഗർദിഗിയി എന്നീ മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎയുടെ മരണത്തെത്തുടർന്നും രാംഗഢിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎയെ അയോഗ്യനാക്കിയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.