കൊവിഡിൽ നിന്നും രക്ഷപെട്ടതിന് ശേഷവും നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധിപേരുണ്ട്. തലവേദന, മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവയാണ് ഒട്ടുമിക്കപേർക്കും അനുഭവപ്പെടുന്നത്.
എന്നാൽ,ഇതിനെ നിസാരമായി കാണരുത്. കൊവിഡ് പിടിപെടുന്നവരിൽ ന്യൂറോൺ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്ക വീക്കവും പരിക്കും കണ്ടെത്തിയതായി ഗവേഷകരുടെ റിപ്പോർട്ട്.
SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളിൽ പറയുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്‌കങ്ങളിൽ നാഡീവ്യൂഹ തകരാറിന്റെ സൂചനകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. അൾഷിമേഴ്‌സും പാർകിൻസൺസും വന്ന് മരിക്കുന്നവരുടെ അവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് സ്‌കൂൾ ഓഫ് മെഡിസിൻ, ജർമനിയിലെ സാർലാൻഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.
കൊവിഡ് തീവ്രമായവരിലാണ് ഈ തകരാറുകൾ കണ്ടെത്തിയത്. ലോംഗ് കൊവിഡ് എന്ന് വിളിക്കുന്ന ദീർഘകാല തകരാർ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കൊവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്‌നം, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്‌കമാണ് പഠനവിധേയമാക്കിയത്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…