Kerala

“സാമ്പത്തിക പ്രതിസന്ധിയിൽ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെ പഴിചാരുന്നു ! തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നതും വടകരയിൽ ഷാഫി പറമ്പിലിനെ ഇറക്കിയതും എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്മെന്റ് !” – കേരളത്തിലെ ഭരണ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെ പഴിചാരുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ഇലക്ഷൻ ഇൻ ചാർജ് പ്രകാശ് ജാവദേക്കർ എംപി. കണക്കുകൾ നിരത്തിയാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത്. തൃശ്ശൂരിൽ ടിഎൻ പ്രതാപനെ മാറ്റി കെ.മുരളീധരനെ കൊണ്ടുവന്നതും വടകരയിൽ ഷാഫി പറമ്പിലിനെ ഇറക്കിയതും എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“19,000 കോടി രൂപ കൂടി അധികം കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളിയെന്നാണ് എൽഡിഎഫ് സർക്കാർ പറയുന്നത്. എന്നാൽ 2022 – 23 വർഷത്തിൽ 28,000 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ അനുവാദമുണ്ടായിരുന്നത്. അത്രയും തുക കേരളം കടമെടുത്തതുമാണ്.

23-24 വർഷത്തിൽ കേരളത്തിന് 32,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാൽ 50% അധികം കേരളത്തിന് ലഭിച്ചു. 48,000 കോടി കേരളം കടമെടുത്തു. ഇതുവരെ ഈ വർഷം 34,000 കോടി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചു. മോദി സർക്കാർ ഒരു സംസ്ഥാനത്തിനോടും വിവേചനപരമായ സമീപനം സ്വീകരിക്കുന്നില്ല. എന്നാൽ കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നതിന് പകരം സംസ്ഥാനത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിലിടുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. കടമെടുപ്പ് സംബന്ധിച്ച കാര്യങ്ങളും കേന്ദ്രഫണ്ടും തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണ്.

തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നതും വടകരയിൽ ഷാഫി പറമ്പിലിനെ ഇറക്കിയതും എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണ്. വടകരയിൽ യുഡിഎഫ് എൽഡിഎഫിനെ സഹായിക്കും. തൃശ്ശൂരിൽ തിരിച്ചും. രാജ്യത്ത് എല്ലാ സംസ്ഥാനത്തും കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. കേരളത്തിലെ വോട്ടർമാർ ഇടത്-വലത് നിഴൽ യുദ്ധം മനസിലാക്കും. കേരളത്തിൽ ഇടത്-വലത് വ്യാജ മത്സരമാണ് നടക്കുന്നത്. യുഡിഎഫിനു വോട്ടുചെയ്താൽ അത് എൽഡിഎഫിനും, എൽഡിഎഫിന് വോട്ട് ചെയ്താൽ അത് യുഡിഫിനുമാണെന്ന് മലയാളികൾക്ക് മനസ്സിലാകും” – പ്രകാശ് ജാവദേക്കർ പറഞ്ഞു.

Anandhu Ajitha

Recent Posts

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

6 mins ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

1 hour ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

1 hour ago

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…

2 hours ago

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…

2 hours ago

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

2 hours ago