തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ നിർദ്ദേശത്തിന് നിയമസഭാ സമിതി അംഗീകാരം നൽകി. പ്രതിപക്ഷ എം എൽ എ മാരുടെ എതിർപ്പിനിടയിലാണ് സമിതി വിവാദ നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. സംസ്ഥാനത്തെ ഐ ടി പാർക്കുകൾക്ക് പബ്ബ് ലൈസൻസ് നൽകാനാണ് സർക്കാർ തീരുമാനം. FL 4c ലൈസൻസുകളാകും നൽകുക. ഐ ടി പാർക്കുകളിലെ മദ്യ ശാലകൾക്ക് പക്ഷെ സാധാരണ ബാറുകളുടെ സമയക്രമം തന്നെയായിരിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയായിരിക്കും ഇത്തരം മദ്യശാലകളും പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാകുന്നതോടെ സർക്കാർ തുടർനടപടികളിലേക്ക് കടക്കും.
20 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. നടത്തിപ്പവകാശം ആർക്ക് എന്നതിൽ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. ഐ ടി പാർക്കുകൾ നേരിട്ടായിരിക്കില്ല ഇത്തരം മദ്യശാലകൾ നടത്തുക. നിലവിലെ ബാറുടമകൾക്ക് തന്നെയാകും ഐ ടി പാർക്കുകളിലെ മദ്യശാലകളുടെയും നടത്തിപ്പവകാശം. വിശദമായ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം തീരുമാനം സാംസ്കാരിക അധഃപതനത്തിന് ഇടയാക്കുമെന്നും യുവതലമുറയെ വഴിതെറ്റിക്കുമെന്നും പ്രതിപക്ഷം പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ ഉദാര നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതായിരിക്കും സർക്കാരിന്റെ പുതിയ മദ്യനയമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…