തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ നിർദ്ദേശത്തിന് നിയമസഭാ സമിതി അംഗീകാരം നൽകി. പ്രതിപക്ഷ എം എൽ എ മാരുടെ എതിർപ്പിനിടയിലാണ് സമിതി വിവാദ നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. സംസ്ഥാനത്തെ ഐ ടി പാർക്കുകൾക്ക് പബ്ബ് ലൈസൻസ് നൽകാനാണ് സർക്കാർ തീരുമാനം. FL 4c ലൈസൻസുകളാകും നൽകുക. ഐ ടി പാർക്കുകളിലെ മദ്യ ശാലകൾക്ക് പക്ഷെ സാധാരണ ബാറുകളുടെ സമയക്രമം തന്നെയായിരിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയായിരിക്കും ഇത്തരം മദ്യശാലകളും പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാകുന്നതോടെ സർക്കാർ തുടർനടപടികളിലേക്ക് കടക്കും.
20 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. നടത്തിപ്പവകാശം ആർക്ക് എന്നതിൽ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. ഐ ടി പാർക്കുകൾ നേരിട്ടായിരിക്കില്ല ഇത്തരം മദ്യശാലകൾ നടത്തുക. നിലവിലെ ബാറുടമകൾക്ക് തന്നെയാകും ഐ ടി പാർക്കുകളിലെ മദ്യശാലകളുടെയും നടത്തിപ്പവകാശം. വിശദമായ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം തീരുമാനം സാംസ്കാരിക അധഃപതനത്തിന് ഇടയാക്കുമെന്നും യുവതലമുറയെ വഴിതെറ്റിക്കുമെന്നും പ്രതിപക്ഷം പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ ഉദാര നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതായിരിക്കും സർക്കാരിന്റെ പുതിയ മദ്യനയമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|