വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് പിന്തുണ നല്കുന്ന നടപടി പാക്കിസ്ഥാന് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അമേരിക്ക. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഭരണകൂടം പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്. ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതും അവര്‍ക്ക് പിന്തുണ നല്‍കുന്നതുമായ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടു.
മേഖലയില്‍ ഭീകരപ്രവര്‍ത്തനവും കുഴപ്പങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാക് മണ്ണ് ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരസംഘടനകള്‍ക്കും പിന്തുണ നല്കുന്ന നടപടി പാക്കിസ്ഥാന് അവസാനിപ്പിക്കണം- വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആക്രമണം ഇന്ത്യയും യുഎസും തമ്മിലുള്ള ഭീകരവാദ വിരുദ്ധ സഹകരണത്തെയും ഏകോപനത്തെയും ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സാറാ സാന്‍ഡേഴ്സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫ് സം ഘത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്മാരാണു കൊല്ലപ്പെട്ടത്. ജവാന്മാര് സഞ്ചരിച്ചിരുന്ന ബസുക ള്‍ക്കു നേര്‍ക്ക് 350 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. ബസിനു നേര്‍ക്ക് വെടിവയ്പുമുണ്ടായി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…