ദില്ലി: നാല് റഫേലുകള്‍ കൂടി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലഡാക്ക് അതിര്‍ത്തിയില്‍ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. വ്യോമസേനയുടെ ഭാഗമായ അഞ്ച് റഫേലുകള്‍ക്ക് പുറമെയാണ് നാല് എണ്ണം കൂടി പുതിയതായി എത്തുന്നത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റഫേല്‍ വിമാനങ്ങളുടെ രണ്ടാം ഘട്ടം ഇന്ത്യയിലെത്താനിരിക്കെ ഇതിന്റെ ഭാഗമായി കരാറിന്റെ പുരോഗതിയും മറ്റും വിലയിരുത്താന്‍ ഇന്ത്യയുടെ വ്യോമസേന പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി. ആദ്യ ബാച്ചിന് സമാനമായി അംബാല വ്യോമതാവളത്തിലേയ്ക്കാണ് രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങളും പറന്നിറങ്ങുക. ആകെ 36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കുക. ഇതില്‍ അഞ്ചെണ്ണമാണ് ജൂലൈ 29ന് ഇന്ത്യയിലെത്തിയത്. എല്ലാ രണ്ട് മാസം കൂടുമ്പോഴും മൂന്നോ നാലോ റഫേല്‍ വിമാനങ്ങള്‍ വീതം വ്യോമസേനയുടെ ഭാഗമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ റഫേലുകളെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…