ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ കോടതി വിധി പ്രകാരം ശിക്ഷ അനുഭവിച്ച് ആക്ടിവിസ്റ്റ് രഹാന ഫാത്തിമ. ആലപ്പുഴ സിജെഎം കോടതിയില്‍ രഹാന ഫാത്തിമ രണ്ട് ലക്ഷത്തിപതിനായിരം രൂപ പിഴയടയ്ക്കുകയും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കുകയും ചെയ്തു.
ആലപ്പുഴ സ്വദേശിയും ആദിത്യ ഫിനാന്‍സ് ഉടമയുമായ അനില്‍കുമാറാണ് രഹാനയ്ക്കെതിരെ പരാതി നല്‍കിയത്. രണ്ടു ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു അനില്‍കുമാര്‍ രഹാനയ്ക്കെതിരെ നല്‍കിയ പരാതി. പരാതിയെ തുടര്‍ന്ന് രഹാന ഫാത്തിമയ്ക്ക് സിജെഎം കോടതി രണ്ട് ലക്ഷം രൂപയും ഏകദിന കോടതിതടവും ശിക്ഷ വിധിച്ചിരുന്നു. വിധി ചോദ്യം ചെയ്ത് രഹാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആലപ്പുഴ സിജെഎം കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിജെഎം കോടതി വിധിച്ച തുകയോടൊപ്പം പതിനായിരം രൂപ കൂടുതലായി കെട്ടിവെയ്ക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രഹന ഫാത്തിമ പിഴയടയ്ക്കുകയും പ്രതിക്കൂട്ടില്‍ നിന്ന് ഏകദിന തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തു.
ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…