ആലപ്പുഴ: സംസ്ഥാനത്ത‌് ഇത്തവണ ഏറ്റവും കുറവ‌് വേനല്‍ മഴ ലഭിച്ചത‌് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോൾ ആലപ്പുഴയിൽ 89.3 മില്ലി മീറ്റര്‍ മഴയാണ‌് പെയ്‌തത്. പെയ്യേണ്ടിയിരുന്ന മഴയേക്കാള്‍ 69 ശതമാനം കുറവാണിത‌്. അതേസമയം സംസ്ഥാനത്താകെ ഈ വര്‍ഷം വേനല്‍മഴയില്‍ കുറവുണ്ടായി. ആകെ 123.5 മില്ലി മീറ്റര്‍ മഴയാണ‌് ലഭിച്ചത‌്. ലഭിക്കേണ്ടിയിരുന്ന മഴയേക്കാള്‍ 45 ശതമാനം കുറവാണിത‌്.
ആലപ്പുഴയ‌്ക്ക‌് പുറമെ കണ്ണൂര്‍, കാസര്‍കോട‌്, കോട്ടയം, കോഴിക്കോട‌്, തിരുവനന്തപുരം ജില്ലകളിലും വേനല്‍മഴയില്‍ വലിയ കുറവുണ്ടായി. വയനാടും പത്തനംതിട്ടയും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ കുറഞ്ഞു.
അധികം മഴ ലഭിച്ചത‌് വയനാട്ടിലാണ‌്. സമുദ്രോപരിതല താപനില ഉയരുകയാണെന്ന‌് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും ഇത് മഴയുടെ കുറവ് മൂലമാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാന ഡയറക‌്ടറുടെ ചുമതല വഹിക്കുന്ന ഡോ. വി കെ മിനി പറഞ്ഞു. മെയ‌് അവസാനത്തോടെ കുടുതല്‍ മഴ ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…