വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ ആഹ്ളാദം
ജയ്പുർ : പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് 17.5 ഓവറിൽ 118 റൺസിന് അവസാനിച്ചു. 20 പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ നേടിയ 30 റൺസാണ് രാജസ്ഥാന് ടോപ് സ്കോർ. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് വൻ സ്‌കോർ നേടുന്നതിൽ നിന്ന് രാജസ്ഥാനെ പിന്നോട്ട് വലിച്ചത്.
ഒരിക്കൽ കൂടി പരാജയമായ ജോസ് ബട്‍ലറും (8 പന്തിൽ 6) അനാവശ്യ റണ്ണൗട്ടിൽ കളം വിട്ട യശസ്വി ജയ്‍സ്വാളും (11 പന്തിൽ 14) രാജസ്ഥാൻ ആരാധകരെ വിഷമിപ്പിച്ചപ്പോൾ സഞ്ജുവിലൂടെ ഹോം ഗ്രൗണ്ടിൽ ടീം തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ പന്ത് ജോഷ്വ ലിറ്റിലിന്റെ കൈകളിലെത്തിയതോടെ സഞ്ജു തിരികെ നടന്നു.
പിന്നീട് നടന്നത് രാജസ്ഥാൻതാരങ്ങളുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. ദേവ്ദത്ത് പടിക്കൽ( 12 പന്തിൽ 12), രവിചന്ദ്രൻ അശ്വിൻ( 6 പന്തിൽ 2), ഇംപാക്ട് പ്ലയർ റയാൻ പരാഗ്( 6 പന്തിൽ 4), ഹെറ്റ്മെയർ ( 13 പനിതിൽ 7), ധ്രുവ് ജുറൽ( 8പന്തിൽ 9) എന്നിവർ മിന്നൽ വേഗത്തിൽ ക്രീസ് വിട്ടപ്പോൾ ടീം സ്കോർ 100 ലെത്തുമോ എന്നുപോലും ആരാധകർ സംശയിച്ചു. എന്നാൽ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ട്രെന്റ് ബോൾട്ടും(11 പന്തിൽ 15) ആദം സാംപ ( 9 പന്തിൽ 7)യും നടത്തിയ ചെറിയൊരു രക്ഷാപ്രവർത്തനമാണ് സ്കോർ 118 എന്ന നിലയിൽ എത്തിച്ച് വൻ നാണക്കേട് ഒഴിവാക്കിയത്. ഗുജറാത്തിനായി നൂർ അഹമദ് രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…