ജയ്പൂര്‍: രാജസ്ഥാനിലെ പ്രതാപ് നഗറില്‍ വിവാഹസംഘത്തിന് നേരെ ട്രക്ക് ഇടിച്ചു കയറി പതിമൂന്ന് മരണം. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയില്‍ രാംദേവ് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. റോഡിന്‍റെ വശത്തുകൂടി നീങ്ങിയ വിവാഹസംഘത്തിലേക്ക് നിംബാഹേരയില്‍ നിന്ന് ബന്‍സ്വാരയിലേക്ക് അമിത വേഗത്തില്‍ വന്ന ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ 15 പേരെ ഛോട്ടി സദ്രിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…