ബിക്കാനെര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തിന് വിള്ളലേറുന്നു. രാജസ്ഥാനിലെ ബിക്കാനെറില്‍ താമസമാക്കിയ പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്ന് ബിക്കാനെര്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും മജിസ്ട്രേറ്റ് ഉത്തരവില്‍ പ്രസ്താവിച്ചിട്ടുണ്ട്. പാകിസ്താനുമായി ആരും വ്യാപാരത്തില്‍ ഏര്‍പ്പെടരുതെന്നും പാക് സ്വദേശികളായ ആര്‍ക്കും ജോലി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് ബിക്കാനെര്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.
പാകിസ്താന്‍ രജിസ്ട്രേഷനിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല, പാകിസ്താനികളുമായോ പരിചയമില്ലാത്തവരുമായോ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ല തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…
ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല…
ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും…