കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച‌് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന‌് (ഐബി) കത്ത‌് നല്‍കി. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പൂജാരിയുടെ പങ്ക‌് കണ്ടെത്തിയതിനാലാണ‌് അന്വേഷണത്തിന്റെ ആദ്യപടിയായാണ് രവി പൂജാരിയെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച‌് ഐജി എസ‌്.ശ്രീജിത് കത്ത‌് നല്‍കിയത‌്.
കേസില്‍ ആവശ്യമെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീനയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ രവി പൂജാരി പ്രാദേശിക ഗുണ്ടകളുടെ സഹായം തേടിയതായാണ‌് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സെനഗലില്‍ വെച്ചാണ് രവി പൂജാരി പിടിയിലാകുന്നത്. ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…