തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് കൊണ്ടാണെന്ന് യുവതിയുടെ കുടുംബം. ചടയമംഗലം സ്വദേശി അശ്വതിയാണ് പ്രസവത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം മാത്രമേ പരാതി പരിശോധിച്ച് നടപടിയെടുക്കാൻ സാധിക്കുകയുള്ളു എന്നാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം. അശ്വതിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് അശ്വതി മരിച്ചത്. ആദ്യം ചികിത്സ തേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിനെ പ്രസവിച്ചു. കുട്ടിയെയും അമ്മയെയും വാർഡിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയോടെ അശ്വതിക്ക് വയറുവേദനയുണ്ടായി. സിസേറിയന്റെ അടുത്ത ദിവസം ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ നടത്തി. പക്ഷേ അശ്വതിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി എസ് എ ടി ആശുപത്രിയിയിൽ പരിചരണത്തിൽ തുടരുകയാണ്.
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…
ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !
അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…
രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!
കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…
ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…