ഹൈദരാബാദ് : അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ ശാസിച്ചത് ഒരിക്കലും ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന നിരീക്ഷണവുമായി തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് പ്രതികരിക്കാതിരിക്കാൻ കഴിയില്ല, അവിഹിത ബന്ധത്തിന് ഭാര്യയെ ഭര്‍ത്താവ് ശാസിക്കുന്നത് ഒരുതരത്തിലും ആത്മഹത്യക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.
‘ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് വെറുതിയിരിക്കാന്‍ ആകില്ല’, ഉത്തരവില്‍ പറയുന്നു.
ഇത്തരത്തിൽ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.സുരേന്ദറിന്റെ ഉത്തരവ്. ഭാര്യയുടെ അവിഹിതബന്ധം കുടുംബബന്ധത്തേയും ഭര്‍ത്താവുമായുള്ള ബന്ധത്തേയും പ്രതികൂലമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു .
ആത്മഹത്യചെയ്ത ആളുമായി അവിഹിത ബന്ധം പുലര്‍ത്തിയ ആളെയാണ് ആത്മഹത്യാ കേസില്‍ പ്രതിയാക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ കോടതി മറ്റൊരാളുമായി അവിഹിത ബന്ധമില്ലെങ്കില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരായ ആരോപണങ്ങള്‍ മനസ്സിലാക്കാമായിരുന്നുവെന്നും എന്നാല്‍, ഈ സംഭവത്തില്‍ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…