ദില്ലി : കുടുംബാധിപത്യത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കോൺഗ്രസിന് ഇടുത്തി പോലെ ഭവിച്ചു . കോൺഗ്രസിലെ കുടുംബവാഴ്ച്ചയ്‌ക്കെതിരെ ശശി തരൂർ. “ജനാധിപത്യത്തിൽ ഒരു കുടുംബത്തിനു മാത്രമേ തങ്ങളെ നയിക്കാനാകൂവെന്ന് വിശ്വസിക്കുന്ന അവസ്ഥയിലേയ്ക്ക് ഒരു പാർട്ടിക്കും മാറാനാവില്ല. എന്തായാലും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാർഗമായിരിക്കും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ” ഇതാണ് ശശി തരൂരിന്റെ വാക്കുകൾ. കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ ആഞ്ഞടിക്കുകയാണ് ശശി തരൂർ. കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കൾ പോലും കൊഴിഞ്ഞ പോകുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ ഈ പ്രസ്താവന.
മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്ന് രാജി വെച്ചിരുന്നു. പാർട്ടി വലിയ പ്രതിസന്ധിയിലാണ് എന്നത് പറയേണ്ടതില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തോൽവികൾ കോൺഗ്രസ്സിന്റെ നിലനിൽപ്പിനെ ബാധിച്ചിരിക്കുകയാണ്. പാർട്ടിയ്ക്ക് അടിമുടി നവീകരണം ആവശ്യം ആണെന്നും ഏറ്റവും അടിയന്തരമായി നികത്തപ്പെടേണ്ട സ്ഥാനം കോൺഗ്രസ് അധ്യക്ഷന്റെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പാർട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയും ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടും കോൺഗ്രസ് പ്രസിഡന്റ് ആകുന്നയാൾക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…