അമൃത്‌സർ: പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം. തിങ്കളാഴ്ച പുലർച്ചെ 06:30 നാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. ശനിയാഴ്ചയും ഏതാണ്ടിതേ പ്രദേശത്ത് സ്ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനത്തിൽ ആറുപേർക്കാണ് പരിക്കേറ്റത്. രണ്ടാമത്തെ സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആദ്യസ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമാണ് രണ്ടാമത്തെ സ്ഫോടനവും നടന്നതെന്ന് പോലീസ് അറിയിക്കുന്നു. ആദ്യം സ്ഫോടനം ഹെറിറ്റേജ് സ്ട്രീറ്റിലെ ഒരു റെസ്റ്റാറന്റിലെ ചിമ്മിനിയിലാണ് ഉണ്ടായത്. എന്തുതരം ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സ്ഫോടനമാണെന്ന് പോലീസ് അറിയിച്ചിട്ടില്ല
ഉന്നത പോലീസ് ഉദ്യോഗസ്ഥരും, ബോംബ് സ്‌ക്വാഡും, ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പക്ഷെ രണ്ട് സ്ഫോടനങ്ങളെയും കുറിച്ചുള്ള വിഷാദശാംശങ്ങൾ ഇനിയും പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ സ്‌ഫോടക വസ്തുക്കൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് സമീപപ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്. ഗതാഗതം പൂർണ്ണമായും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തടഞ്ഞിട്ടുണ്ട്. ആദ്യ സ്ഫോടനം ഭീകരാക്രമണമല്ലെന്നും അപകടമായിരുന്നെന്നുമാണ് പോലീസ് നിലപാട്. ഈ സമയത്ത് രണ്ടാമത് ഒരു സ്ഫോടനം കൂടി നടന്നത് പോലീസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…