ദില്ലി : ചികിത്സയിലായിരുന്ന 32 കാരൻ വാർഡിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ജിടിബി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ. ആശുപത്രിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാർ സമരമാരംഭിച്ചിരിക്കുന്നത്. ഇന്നലെ ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും നോക്കിയിരിക്കെയാണ് ദാരുണമായ കൊലപാതകം നടക്കുന്നത്.
ഡോക്ടറെയും, കൊലപ്പെട്ടയാളുടെ സഹോദരിയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 18 കാരനായ അക്രമി കൃത്യം നടത്തിയത്. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. ആളുമാറിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമിയെത്തിയത് മറ്റൊരാളെ തേടിയായിരുന്നു. ഇയാൾ മറ്റൊരു വാർഡിൽ ചികിത്സയിലായിരുന്നു . ഇയാൾക്ക് പകരം ആളുമാറിയാണ് റിയാസുദ്ദീൻ എന്ന 32 കാരൻ കൊല്ലപ്പെടുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…