ഭുവനേശ്വർ : ഒഡീഷയിൽ വീണ്ടും റഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ ജഗത്‌സിങ്പുർ ജില്ലയിലെ പാരാദിപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
15 ദിവസത്തിനിടെ റഷ്യൻ പൗരന്മാരുടെ മൂന്നാമത്തെ മരണമാണിത്. അൻപത്തിയൊന്നുകാരനായ മില്യാകോവ് സെർജി, എംബി അൽദ്നാ കപ്പലിലെ ചീഫ് എൻജിനീയറാണ്. മുംബൈയിൽനിന്നു ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പൽ ഇവിടെ നങ്കൂരമിട്ടത്. പുലർച്ചെ നാലരയോടെയാണു മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയർമാൻ പി.എൽ.ഹരാനന്ദ് അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവിനെയും (66), സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായതോടെ രാജ്യത്തെ പാതിയോളം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തവണയും പ്രതീക്ഷിച്ച അത്ര…
ന്യൂഡല്‍ഹി: എസ്സി, എസ്ടി, ഒബിസി എന്നിവരില്‍ നിന്ന് സംവരണം നീക്കി മുസ്ലിംകള്‍ക്ക് സമ്പൂര്‍ണ്ണ സംവരണം നല്‍കാനാണ് ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നതെന്ന…
ഹരിയാനയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുടെ…
ജയിലിലിരുന്ന് ഭരണം വേണ്ട ; കെജ്‌രിവാളിന് കർശന താക്കീതുമായി കോടതി
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ…
തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ്…