എബോള രോഗ ഭീതിയിൽ വലയുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ദാരുണമായ മറ്റൊരു വാർത്ത. എബോള പ്രതിരോധ മരുന്നിന്റെ വിലയായി സ്വന്തം ശരീരം തന്നെ നൽകേണ്ട ഗതികേടിലാണ് രോഗബാധിതരായ ഇവിടത്തെ സ്ത്രീകൾ. ലൈംഗിക വേഴ്ചക്ക് അനുവാദം നൽകുന്ന സ്ത്രീകൾക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നുണ്ട്. എബോള പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില മുൻനിര സന്നദ്ധ സംഘടനാ പ്രവർത്തകരാണ് സ്ത്രീകളെ ലൈംഗിക വേഴ്ചക്കായി ചൂഷണം ചെയ്യുന്നത്. എന്നാൽ ആരോഗ്യ വകുപ്പിന് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടനടി നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എബോള ബാധിതരായ സ്ത്രീകൾ കോംഗോയിൽ ഭീതിദമായ ഒറ്റപെടലാണ് നേരിടുന്നത്. സമൂഹത്തിൽ നിന്നുള്ള ഒഴിവാക്കൽ സഹിക്കാനാവാതെയാണ് മിക്ക സ്ത്രീകളും ലൈംഗിക വേഴ്ചക്ക് സമ്മതം മൂളുന്നത്. എന്നാൽ വൈറസ് രോഗമായ എബോള ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.1976–ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗം ആദ്യമായി കാണപ്പെട്ടത്. 2014-ൽ എബോള രോഗം ബാധിച്ച് അഞ്ഞൂറോളം പേര് കോംഗോയിൽ മരിച്ചിരുന്നു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…