പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. കൂടാതെ 5.25 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. ചാവക്കാട് തിരുവത്ര ഇഎംഎസ് നഗര്‍ റമളാന്‍ വീട്ടില്‍ മൊയ്തുവിനെയാണ് കോടതി ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി
പിഴ സംഖ്യ അതിജീവിതയ്ക്കു നല്‍ണം. പിഴയൊടുക്കാത്ത പക്ഷം അഞ്ചു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പന്ത്രണ്ടു വയസുകാരിയെ 2017 ഏപ്രിലില്‍ ഒരു ദിവസവും 2021-ഫെബ്രുവരി,ജൂൺ മാസങ്ങളിൽ ആവര്‍ത്തിച്ചുള്ള ഗൗരവകരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പ്രതി പെൺകുട്ടിയെ അയാളുടെ മൊബൈല്‍ ഫോണില്‍ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ ജീവനുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 304, 337…
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദ്ദനം. കൊല്ലം…
കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച്…