പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. കൂടാതെ 5.25 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. ചാവക്കാട് തിരുവത്ര ഇഎംഎസ് നഗര്‍ റമളാന്‍ വീട്ടില്‍ മൊയ്തുവിനെയാണ് കോടതി ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി
പിഴ സംഖ്യ അതിജീവിതയ്ക്കു നല്‍ണം. പിഴയൊടുക്കാത്ത പക്ഷം അഞ്ചു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പന്ത്രണ്ടു വയസുകാരിയെ 2017 ഏപ്രിലില്‍ ഒരു ദിവസവും 2021-ഫെബ്രുവരി,ജൂൺ മാസങ്ങളിൽ ആവര്‍ത്തിച്ചുള്ള ഗൗരവകരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പ്രതി പെൺകുട്ടിയെ അയാളുടെ മൊബൈല്‍ ഫോണില്‍ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ ജീവനുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.