കൊച്ചി : സ്വർണക്കടത്ത് കേസിൽ ശിവശങ്കർ തന്നെയാണ് മുഖ്യ സൂത്രധാരനെന്നും, സ്വപ്ന സുരേഷ് വെറും മുഖം മാത്രമാണെന്നും, ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി. കേസിൽ സ്വപ്നയെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നതും ഇടപാടുകളുടെ എല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിനിൽക്കുന്നതെന്നും ഇ ഡി വ്യക്തമാക്കി. അറസ്റ്റിനുള്ള സാധ്യത കണ്ടു മുൻകൂർ ജാമ്യം തേടി മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ നൽകിയ ഹർജിയിന്മേലുള്ള വാദത്തിലായിരുന്നു ഇഡി ഇക്കാര്യം വ്യക്തമാക്കിയത്
സ്വർണ്ണം കടത്തിയപ്പോൾ ശിവശങ്കർ വഹിച്ചിരുന്ന പദവിയുടെ ഔദ്യോഗിക അധികാരം കണക്കിലെടുത്താണ് ഈ കാര്യങ്ങൾ പറയുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്ബി രാജു കോടതിയിൽ മൊഴി നൽകി.
രണ്ടു മണിക്കൂർ നീണ്ടു നിന്ന വാദം കേട്ട ശേഷം, ജസ്റ്റിസ് അശോക് മേനോൻ ഹർജിയിൽ ഒക്ടോബർ 28ന് വിധിപറയുമെന്ന് പ്രഖ്യാപിച്ചു. അതുവരെയും ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…
ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…