ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് സ്ഥാനമൊഴിഞ്ഞത്. ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ കടുത്ത വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാണ് മിനിട്ടുകളുടെ വ്യത്യാസത്തിലുള്ള രാജി പ്രഖ്യാപനങ്ങള്‍.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. വിവാദം ശക്തമായതോടെ ക്രിസ് പഞ്ചര്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു. ഇയാള്‍ക്കെതിരെ മുന്‍വര്‍ഷങ്ങളിലും ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ ക്രിസിനെ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തിയപ്പോള്‍ ആരോപണങ്ങളൊന്നും ജോണ്‍സണ്‍ അറിഞ്ഞിരുന്നില്ലെന്ന് മന്ത്രിമാര്‍ ആദ്യം പറഞ്ഞിരുന്നു. പക്ഷേ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ബോറിസ് ജോണ്‍സന്റെ ഭാഗത്ത് നിന്നുണ്ടായത്.
ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ. കാസർഗോഡ് സ്വദേശികളായ സനത്കുമാറും സമ്പത്ത്കുമാറുമാണ് ഇന്ന് രാവിലെ…
നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം…
ചാർ ധാം തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി മഹീന്ദ്ര ഥാർ എസ്‌യുവി കേദാർനാഥിൽ എത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്…
ദില്ലി :കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് നൽകാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി…