ദില്ലി: വസ്ത്രത്തിനു മുകളിൽ കൂടി പെൺകുട്ടിയുടെ മാറിടത്തിൽ കടന്നു പിടിച്ച സംഭവത്തിൽ മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിധി തെറ്റായ കീഴ്‍വഴക്കമുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് സ്‌റ്റേ ചെയ്തത്. മുംബൈ ഹൈക്കോടതിയുടെ നടപടി അസ്വസ്ഥതയുളവാക്കുന്നതാണെന്നും ഇതിനു പ്രത്യാഘാതങ്ങളുണ്ടാകുമെന്നും എജി സുപ്രീം കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹര്‍ജി നല്‍കാനും അറ്റോര്‍ണി ജനറലിന് സുപ്രീം കോടതി അനുമതി നല്‍കി.
ഉടുപ്പിന് മുകളിലൂടെ ചർമ്മത്തെ സ്പർശിക്കാത്ത തരത്തിലുള്ള പീഡനം പോക്സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതി ഉത്തരവ്. പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ അമർത്തിയ കേസിലെ പ്രതിയെ പോക്സോ കേസിൽ നിന്നും മുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിവാദ നിരീക്ഷണം. 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ അമർത്തിയത് അവളുടെ വസ്ത്രം നീക്കം ചെയ്തോ അല്ലങ്കിൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ടാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിൽ ഇത് ലൈംഗിക അതിക്രമത്തിന്റെ നിർവചനത്തിൽ വരില്ല . എന്നാൽ ഐപിസി സെക്ഷൻ 354 അനുസരിച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കുറ്റത്തിന് കീഴിൽ ഉൾപ്പെടുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
2016ൽ നടന്ന സംഭവത്തിലായിരുന്നു വിവാദമായ ഉത്തരവ്. 39കാരനായ പ്രതി പേരയ്ക്കാ തരാമെന്ന് പറഞ്ഞ് 12കാരിയായ കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയും ലൈംഗികമായി ദുരുപയോഗിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ കുട്ടിയുടെ നിലവിളി കേട്ട് അമ്മ അടക്കമുള്ളവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…
26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…
കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…
പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…
വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…
റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah