മുംബൈ: മഹാരാഷ്ട്രയിൽ ഭരണം നഷ്ടത്തിലായ ഉദ്ധവ് താക്കറെ പക്ഷത്തിന് വീണ്ടും തിരിച്ചടി. വിമത എംഎൽഎമാർക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഉദ്ധവ് താക്കറെ പക്ഷം വീണ്ടും വിഷമത്തിലായത്. മഹാരാഷ്‌ട്രയിൽ പുതിയ സർക്കാരിന് നാളെ നിയമസഭ ചേരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ഉദ്ധവ് താക്കറെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച കോടതി ഹർജിയിൽ വാദം ഈ മാസം 11 ന് കേൾക്കാമെന്ന് അറിയിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ പുതിയ സർക്കാരിന്റെ ആദ്യ നിയമസഭ നാളെ സമ്മേളിക്കും. ഇത് തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. 16 എംഎൽഎമാരെ കോടതി അയോഗ്യരാക്കിയാൽ സഭയിൽ ബിജെപിയുടെ ഭൂരിപക്ഷത്തിന് ഇടിവുണ്ടാകും. ഇത് മാത്രമല്ല ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനവും നഷ്ടമാകും. രാവിലെയോടെയാണ് ഉദ്ധവ് താക്കറെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ
കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു
ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…
മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിംഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…