പറ്റ്ന: ഭാര്യയേയും മൂന്ന് വയസുള്ള മകളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗൃഹനാഥൻ മുഹമ്മദ് ജിബ്രില്‍ ആലത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബിഹാറിലെ മധേപുര ജില്ലയില്‍ ശ്രീനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പൊഖാരിയ തോല ഗ്രാമവാസിയാണ് കൊലപാതകം നടത്തിയ മുഹമ്മദ് ജിബ്രില്‍. 30-കാരിയായ ഭാര്യ മുര്‍ഷിദ ഖാത്തൂണിനെയും മകള്‍ ജിയ പര്‍വീണിനെയുമാണ് മുഹമ്മദ് ജിബ്രില്‍ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 5 വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല മാത്രമെടുത്ത് മുര്‍ഷിദയുടെ മാതാപിതാക്കളുടെ വീടിന് സമീപം നിക്ഷേപിച്ചത്. മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരു ഓവുചാലില്‍ തല ഉപേക്ഷിച്ചു. കൂടെ ഒരു കുറിപ്പും വെച്ചിരുന്നു.
‘ഇതാ, ഇതെടുത്ത് വെച്ചോളൂ, നിങ്ങളുടെ മകളെ നിങ്ങളുടെ കൂടെ തന്നെ നിര്‍ത്തിക്കോളൂ’ എന്നെഴുതിയ കുറിപ്പായിരുന്നു ഭാര്യയുടെ അറുത്തെടുത്ത തലയ്ക്കൊപ്പം പ്രതി വെച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം പ്രതി സ്വയം ഒരു വീഡിയോ ചിത്രീകരിക്കുകയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയും ചെയ്തു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്താലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവില്‍ പ്രതിയുടെ മാതാപിതാക്കള്‍ അറസ്റ്റിലാണ്.
സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകികൊണ്ട് വേനൽ മഴ കനക്കുന്നു. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തില്‍…
കൊൽക്കത്ത : ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും…
നാലിൽ മൂന്നും നേടി ബിജെപി കൂറ്റൻ വിജയം നേടും ; വിദേശ മാധ്യമ സർവേഫലം പുറത്ത്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടർക്കെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
മോദിക്കനുകൂലമായി രാജ്യത്ത് പുതിയ തരംഗം ! കാരണക്കാരൻ അരവിന്ദ് കെജ്‌രിവാളും
ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട്…