Saturday, April 27, 2024
spot_img

അവിഹിതമുണ്ടെന്ന് സംശയം! ഭാര്യയേയും മൂന്ന് വയസുള്ള മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്, കൊലക്ക് ശേഷം യുവതിയുടെ തല മാത്രമെടുത്ത് മാതാപിതാക്കളുടെ വീടിന് സമീപം നിക്ഷേപിച്ചു: ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയി യുവാവ്

പറ്റ്ന: ഭാര്യയേയും മൂന്ന് വയസുള്ള മകളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗൃഹനാഥൻ മുഹമ്മദ് ജിബ്രില്‍ ആലത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബിഹാറിലെ മധേപുര ജില്ലയില്‍ ശ്രീനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പൊഖാരിയ തോല ഗ്രാമവാസിയാണ് കൊലപാതകം നടത്തിയ മുഹമ്മദ് ജിബ്രില്‍. 30-കാരിയായ ഭാര്യ മുര്‍ഷിദ ഖാത്തൂണിനെയും മകള്‍ ജിയ പര്‍വീണിനെയുമാണ് മുഹമ്മദ് ജിബ്രില്‍ കൊലപ്പെടുത്തിയത്.

ഓഗസ്റ്റ് 5 വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല മാത്രമെടുത്ത് മുര്‍ഷിദയുടെ മാതാപിതാക്കളുടെ വീടിന് സമീപം നിക്ഷേപിച്ചത്. മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരു ഓവുചാലില്‍ തല ഉപേക്ഷിച്ചു. കൂടെ ഒരു കുറിപ്പും വെച്ചിരുന്നു.

‘ഇതാ, ഇതെടുത്ത് വെച്ചോളൂ, നിങ്ങളുടെ മകളെ നിങ്ങളുടെ കൂടെ തന്നെ നിര്‍ത്തിക്കോളൂ’ എന്നെഴുതിയ കുറിപ്പായിരുന്നു ഭാര്യയുടെ അറുത്തെടുത്ത തലയ്ക്കൊപ്പം പ്രതി വെച്ചിരുന്നത്.

കൊലപാതകത്തിന് ശേഷം പ്രതി സ്വയം ഒരു വീഡിയോ ചിത്രീകരിക്കുകയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയും ചെയ്തു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്താലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവില്‍ പ്രതിയുടെ മാതാപിതാക്കള്‍ അറസ്റ്റിലാണ്.

Related Articles

Latest Articles