താലിബാന്റെ അടുത്ത ലക്‌ഷ്യം കശ്മീരും കേരളവും ആണെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ കേരളം കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധര്‍ക്കുമുള്ളൂ എന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ആയ ജിതിന്‍ കെ ജേക്കബ്.
‘ഒരു ദേശീയ ദിനപത്രത്തിൽ ബ്രിട്ടണിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരനായ മാധ്യമ പ്രവർത്തകൻ എഴുതിയ ഒരു ആർട്ടിക്കിൾ ആണ് കേരളത്തിന് പുറത്ത് ചർച്ചാ വിഷയം.
Taliban’s Next Stop: Kabul, Kashmir and Kerala:, എന്ന തലക്കെട്ടിൽ കേരളത്തെ കുറിച്ച് പറയുന്നത് ഇപ്രകാരം ആണ് ‘The Talibanisation of Kerala over the past years is not a matter of coincidence but a well-thought-out strategy of the Pakistani jihadi military’.
‘Once the Taliban take over Kabul, jihadis in Kerala could conveniently be used by Pakistan as a tool to stretch Indian security beyond their capacity by launching country-wide acts of jihadi terrorism’ എന്ന് ലേഖനത്തിൽ പറയുന്നു.
അല്ലെങ്കിൽ തന്നെ ഇപ്പോൾ തന്നെ ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവർത്തികൾക്കും മുന്നിലും പിന്നിലുമായി നിൽക്കുന്നത് മലയാളികൾ ആണ് എന്ന ആരോപണം പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്.
കേരളത്തിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തി നടപടി എടുക്കുന്നത് ദേശീയ ഏജൻസികളും, അന്യസംസ്ഥാന ഏജൻസികളും ആണ് എന്നതും ഒരു വസ്തുതയാണ്.
കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളിൽ പ്രവേശിപ്പിക്കുന്നതിലുള്ള ഭയവും പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കുന്നു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത് കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ നഴ്സറി എന്നായിരുന്നു.
ഇവിടുത്തെ മാധ്യമങ്ങളുടെ നിയന്ത്രണം ആരുടെ കൈകളിൽ ആണ് എന്നത് പകൽപോലെ വ്യക്തമാണ്. സ്വതന്ത്രമായി ചിന്തിക്കാൻ പോലും മലയാളിയെ അനുവദിക്കുന്നില്ല. അവരാണ് വാർത്തകൾ സൃഷ്ടിക്കുന്നത്, അവരാണ് മലയാളിയുടെ ചിന്തയെ പോലും നിയന്ത്രിക്കുന്നത്.
താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധർക്കുമുള്ളൂ എന്നത്കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പവുമാണ്..????
ഇവിടെ നടക്കുന്ന മാറ്റങ്ങൾ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവർക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കിൽ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു.
ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ..’
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…