Kerala

തൊഴിലാളികളെ പിരിച്ചുവിട്ട് താൽക്കാലിക ജീവനക്കാരെ തോന്നുംപോലെ നിയമിച്ച് കെ എസ് ആർ ടി സി; ശമ്പള പ്രതിസന്ധിയും എം ഡി യുടെ കരച്ചിലും വ്യാജം? പൊതുമേഖലാ സ്ഥാപനത്തിൽ പിൻവാതിലുകാരെ കുത്തി നിറച്ച് തൊഴിലാളി സർക്കാർ I TATWAMAYI EXCLUSIVE

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി യിൽ തോന്നുംപോലെ പിൻവാതിൽ നിയമനങ്ങൾ നടത്തി സ്ഥിരം തൊഴിലാളികളെ ശമ്പളം നൽകാതെ പിരിച്ചുവിടാനൊരുങ്ങി പിണറായി സർക്കാർ. ദേശീയതലത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ സമരം ചെയ്യുന്ന സിപിഎം പക്ഷെ അവർ ഭരിക്കുന്ന കേരളത്തിൽ സ്ഥിരം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് പിൻവാതിൽ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു. ഹൈക്കോടതി വിധി പോലും പാലിക്കാതെയാണ് കെ എസ് ആർ ടി സി യിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ഇത്തരത്തിൽ ദിവസക്കൂലിക്ക് നിയമിക്കുന്നവരെ ‘ബദലികൾ’ എന്നാണ് വിളിക്കുന്നത്. നിശ്ചിത തുക ബോണ്ടായി കെട്ടിവയ്ക്കുന്ന ഡ്രൈവർ കണ്ടക്ടർ ലൈസെൻസ് ഉള്ളവരെയാണ് ഇങ്ങനെ ബദലികളായി നിയമിക്കുന്നത്. 715 രൂപയാണ് ഒരു ഡ്യൂട്ടിക്കുള്ള ശമ്പളം. ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് ആയിരക്കണക്കിന് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷമാണ് തൊഴിലാളി സർക്കാരിന്റെ ബദലി നിയമനം.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമ്പോൾ അഴിമതിക്കും സ്വജനപക്ഷപാതത്തിനും സാധ്യത കുറവാണ്. എന്നാൽ ബദലി നിയമനം ലൈസെൻസ് ഉള്ള ആർക്കും നൽകാം. രാഷ്ട്രീയ സ്വാധീനവും കൊടിപിടിച്ച തഴമ്പുമുള്ളവർ കയറിപ്പറ്റും. ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് ചില്ലറ കൊടുത്ത് ഒരു ശുപാർശ ഒപ്പിച്ചാൽ പിന്നെ എല്ലാം എളുപ്പം. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നാല്പത്തിനായിരത്തോളം ജീവനക്കാരുണ്ടായിരുന്ന കെ എസ് ആർ ടി സി യിൽ ഇപ്പോൾ അംഗബലം 25000 ത്തിൽ താഴെയാണ്. ഇനിയും നാലായിരത്തോളം ജീവനക്കാർക്ക് ലേ ഓഫ് നൽകുന്നതിനെ കുറിച്ചാണ് സർക്കാരും മാനേജ്മെന്റും പറയുന്നത്. ഇതിനിടയിലാണ് അനധികൃത നിയമനം തുടരുന്നത്.

ബദലി നിയമനത്തിനെതിരെ ഒരക്ഷരം ഉരിയാടാതെ സർക്കാരിന് കുടപിടിക്കുകയാണ്. ഇടത് തൊഴിലാളി സംഘടനകളെന്ന് ജീവനക്കാർ ആരോപിക്കുന്നു. സ്ഥിരം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനും കോർപ്പറേഷന് സാധിക്കുന്നില്ല. ശമ്പളം ഗഡുക്കളായി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും മുടങ്ങുന്ന സ്ഥിതിയുണ്ട്. ജൂൺ മാസത്തെ രണ്ടാം ഗഡു ശമ്പളം ഇനിയും ജീവനക്കാർക്ക് നൽകിയിട്ടില്ല. സർക്കാരിന്റെ കെ എസ് ആർ ടി സി ജീവനക്കാരോടുള്ള അനാസ്ഥക്ക് കാരണം ഇതാ തൊഴിലാളി സംഘടനയാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. ചുരുക്കത്തിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ബാക്കിയുള്ളവർക്ക് ശമ്പളവും നൽകാതെ പ്രതിസന്ധി സൃഷ്‌ടിച്ച ശേഷം പാർട്ടിക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു എന്ന ആരോപണമാണ് ബഹുഭുരിപക്ഷം ജീവനക്കാരും ഉന്നയിക്കുന്നത്.

Kumar Samyogee

Recent Posts

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

21 minutes ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

2 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

2 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

3 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

4 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

4 hours ago