ശ്രീനഗർ: ജമ്മു കശ്മീരിൽ കൊടും ഭീകരന്റെ വീട് ഇടിച്ച് പൊളിച്ച് ഭരണകൂടം. ജയ്ഷെ മുഹമ്മദ് ഭീകരൻ ആഷിഖ് നെൻഗ്രുവിന്റെ വീടാണ് അധികൃതർ പൊളിച്ച് നീക്കിയത്. 2019ലെ പുൽവാമ ഭീകരാക്രമണ കേസിലെ പ്രതികൂടിയാണ് ഇയാൾ.
പുൽവാമയിലെ രാജ്‌പോരയിലുള്ള വീടാണ് ഭരണകൂടം പൊളിച്ച് നീക്കിയത്. സർക്കാർ ഭൂമി കയ്യേറിയാണ് ഇയാൾ വീട് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തുന്ന ഭീകരർക്ക് സഹായം നൽകുന്നത് ഇയാളാണ്. ഇതിന് പുറമേ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇതിന് പുറമേ രഹസ്യമായി കശ്മീരിൽ ഇയാൾ യുവാക്കൾക്ക് ഭീകര പരിശീലനവും നൽകിവരുന്നുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഭീകര കമാൻഡർ കൂടിയായ ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊടും ഭീകരന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ വീടുപൊളിച്ച് നീക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചത്.
2014 ൽ ഇയാളുടെ സഹോദരൻ അബ്ബാസ് നെഗ്രുവിനെ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചിരുന്നു. ഇയാളുടെ മറ്റൊരു സഹോദരൻ ഭീകരാക്രമണ കേസിൽ ജയിലിൽ കഴിയുകയാണ്.
കമ്മ്യൂണിസമുൾപ്പെട്ടയുള്ള പൊള്ളയായ ആശയങ്ങളാൽ ആകൃഷ്ടരാക്കപ്പെട്ട യുവസമൂഹത്തെ യാദാർത്ഥ്യ ബോധം പകർന്നു കൊടുത്ത് ധാർമികതയുടെയും മൂല്യബോധത്തിന്റെയും ആധാരത്തിൽ കർമ്മനിരതരാക്കി മാറ്റാൻ നടത്തിയ…
കണ്ണൂര്‍ : കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധി ഇന്ന്. പ്രണയാഭ്യർഥന നിരസിച്ചതിനു തുടർന്നുള്ള വൈരാഗ്യത്തിൽ ശ്യാംജിത്ത്…
തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…
തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…
ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല…